പാക്കനാര്‍


2011 ജൂൺ 2, വ്യാഴാഴ്‌ച

ഭൂമിക്കൊരാശ്വാസം - കവിത

തവളകള്‍ കൂട്ടമായ് കരഞ്ഞീടിനാലോ
വരുണ ദേവനായ് മഴ പെയ്യിച്ചാന്‍?

ഈ കേഴലില്‍ പ്രേമം ഒട്ടില്ലെന്നാലോ
സാധ്യമോ ഭൂമിക്കൊരാശ്വാസം എകിടാൻ ?

 പച്ചയോ മഞ്ഞയോ വർണ്ണ മേതാകിലും
അവർ ചോല്ലുന്നതത്രയും മന്ത്രമല്ലെങ്കിലും
ഉള്ളുരുകി ഭക്തിയിൽ ചൊല്ലീടിനാൽ
നിസ്സംശയം ഇഷ്ട ദേവനിതറിവാൻ

ഈ കുളിരിന്നു തവളകള്‍ നിമിത്തമത്രെ
ബാക്കി എല്ലാം നീയല്ലോ ജഗല്പതേ.
കാരുണ്യത്തിന്‍ ജലം ഭൂവില്‍ ലയിക്കും
പോല്‍ ഈ സ്വരവും നിന്നില്‍ ലയിപ്പതെ.